ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സിക്കന്തര്‍പൂരിൽ പാസ്റ്റര്‍ ജോസ് തോമസ് അറസ്റ്റിലായത്.
മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് യുപി പോലീസ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തത്. ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നാണ് കേസ്. ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതിയുണ്ട്.